2008 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വാവ് ബലി




ഇന്നു കര്‍ക്കിടക വാവ്. പരേതാത്മാക്കള്‍ ഭൂമിയില്‍ വിരുന്നു വരുന്ന ദിവസം. കര്‍ക്കിടക വാവ് വരുമ്പോള്‍ എപ്പോഴും മനസ്സില്‍ ഓടിയെത്തുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട്. വേലപ്പന്‍ നായരും കനകപ്പനും. ഇന്നു വെറുതെ അവരെ ഓര്‍മ വന്നു.
വേലപ്പന്‍ നായര്‍ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഒരു യുക്തി വാദിയും. ചില വിഷമ khattangalil എന്റെ ദൈവമേ എന്ന് വിളിക്കുന്നതൊഴിച്ചാല്‍ ദൈവ ഭയം തീരെ ഇല്ലാത്തവന്‍. അന്ന് കര്‍ക്കടക വാവിന്റെ തലേ ദിവസം ആയിരുന്നു. ഞങ്ങള്‍ ലോക കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോലാണ് ബലി ഇടുന്നതിനെ കുറിച്ചു എന്തോ സംസാരം വന്നു. എപ്പോഴും വാചാലനായി സംസാരിക്കാറുള്ള c.g.പിള്ള അപ്പോള്‍ വാവിനെ കുറിച്ചു പറഞ്ഞു തുടങ്ങി. പിള്ളയുടെ അറിവില്‍ വാവ് ബലി ഇങ്ങനെ ആയിരുന്നു.
മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ പോകും. പക്ഷെ, ആത്മാക്കള്‍ ഭൂമിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പക്കല്‍ നിന്നും ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കരുണ്ടാത്രേ. അവര്ക്കു അതിനുള്ള അവകാസവും ഉണ്ട്. അതിനായി ദൈവം ആത്മാക്കളെ വരി വരിയായി എല്ലാ ദിവസവും ഭൂമിയിലെക്കയക്കും. അവര്‍ ഭൂമിയിലേക്ക് വരുന്നതു കര്‍ക്കിടക വാവ് ദിവസം ആണ്. സംശയിക്കേണ്ട, അവരുടെ ലോകത്തില്‍ ഒരു ദിവസം എന്ന് പറയുന്നതു നമുക്കു ഒരു വര്ഷം ആണ്. ആത്മാക്കള്‍ ദാഹത്തോടെ ഭൂമിയിലേക്ക് വരുമ്പോള്‍ അവര്ക്കു ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഒരുക്കി ബന്ധുക്കള്‍ കാത്തിരിക്കും. ബലിക്കടവില്‍ കര്‍മങ്ങള്‍ ചെയ്യും. ഇങ്ങനെ വരുന്ന ആത്മാക്കള്‍ കര്‍മങ്ങള്‍ സ്വീകരിച്ചു ബലിക്കക്കയുടെ രൂപത്തില്‍ ബന്ധു വീടുകളില്‍ sadyayunnum. പക്ഷെ ഈ വരുന്ന ചില ആത്മാക്കളുടെ ബന്ധുക്കള്‍ ബലി ഇടാന്‍ വന്നു കാണില്ല. വിസന്നു വലഞ്ഞ അവര്‍ അനാഥരെ പോലെ കണ്ണീരോടെ മടങ്ങും.അടുത്ത ദിവസം (നമുക്കു അടുത്ത വര്‍ഷം) വീണ്ടും ഇതാവര്‍ത്തിക്കും.
വേലപ്പന്‍ നായര്‍ തികഞ്ഞ യുക്തി വാദി ആയതു കൊണ്ടു മരിച്ചു പോയ തന്റെ അച്ഛനു വേണ്ടി ഇന്നേ വരെ ബലി ഇട്ടിട്ടില്ല. velappan നായര്‍ പിള്ളയുടെ കഥ പുച്ഛിച്ചു തള്ളി.
രാത്രിയായി. വേലപ്പന്‍ നായര്‍ ഉറങ്ങാന്‍ കിടന്നു. മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത. അയാള്ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ബലിക്കടവില്‍ മകനെ തിരക്കി നടക്കുന്ന ഒരു അച്ഛന്റെ രൂപം അയാളുടെ ഉറക്കം കെടുത്തി. വാവ് അവസാനിക്കുമ്പോള്‍ മകനെ കാണാതെ കരഞ്ഞു കൊണ്ടു തിരികെ യാത്രയാകുന്ന അച്ഛന്റെ മുഖം അയാളെ അസ്വസ്ഥനാക്കി. അന്ന് രാത്രി അയാള്‍ ഉറങ്ങിയില്ല.
നേരം വെളുക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു. വേലപ്പന്‍ നായര്‍ അതി രാവിലെ എഴുന്നേറ്റു. മറ്റൊന്നും ആലോചിക്കാന്‍ അയാള്ക്ക് കഴിഞ്ഞില്ല. കുളി കഴിഞ്ഞു , ആദ്യത്തെ ബസില്‍ അയാള്‍ ബലി കടവിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ആദ്യമായി ബലിയിട്ടു. അങ്ങകലെ akasathinte മറവില്‍ നിറഞ്ഞ മനസ്സോടെ അച്ഛന്‍ തന്നെ നോക്കി നില്‍ക്കുന്നതായി അയാള്ക്ക് തോന്നി. യുക്തി വാദിയായ വേലപ്പന്‍ നായര്‍ അപ്പോള്‍ വെറുമൊരു സാധാരണ മനുഷ്യന്‍ മാത്രം ആകുകയായിരുന്നു.
കനകപ്പന്റെ കാര്യം അല്പം വ്യത്യസ്ഥം. അയാള്‍ എല്ലാ വര്ഷവും അച്ഛനു ബലി ഒരുക്കാറുണ്ട്. വിഭവ സമൃദ്ധമായ സദ്യയും. അച്ഛന്റെ ആത്മാവിന് എല്ലാം ഒരുക്കി വെച്ചതിനു ശേഷമേ അയാള്‍ ആഹാരം കഴിക്കാറുള്ളൂ. അത്തവണയും കനകപ്പന്‍ സദ്യ ഒരുക്കി. ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല എന്ന് നിര്‍ബന്ധം. ഉച്ചയായി. ഞങ്ങള്‍ വീടുകളില്‍ നിന്നും സദ്യ കഴിച്ചു, ഇനി അല്പം പുക വലി ആകാം എന്ന് കരുതി nandande കടയിലെത്തി. nandande കടയുടെ എതിര്‍ വസമാണ് കനകപ്പന്റെ വീട്. പതിവു പോലെ കനകപ്പന്‍ ഇലയില്‍ ചോറുമായി വീടിന്ടെ ടെറസില്‍ പ്രത്യക്ഷപ്പെട്ടു. ഇല തറയില്‍ വെച്ചു. കൈ കൊട്ടി കാക്കയെ വിളിച്ചു. എവിടെ നിന്നൊക്കെയോ bali choru സ്വീകരിക്കാന്‍ കാക്കകള്‍ മത്സരിചെത്തി. കാക്കകള്‍ കനകപ്പന്റെ ടെരെസില്‍ വരിയായി ഇരുന്നു.
സമയം കുറച്ചു കഴിഞ്ഞു . വന്ന കാക്കകള്‍ പോകുന്നില്ല. കാക്കകളുടെ ബാഹുല്യം വഴിയേ പോകുന്നവരെ അമ്പരപ്പെടുത്തി. കാക്കകള്‍ തല കുമ്പിട്ടിരുന്നു. ഞങ്ങള്‍ക്കും അമ്പരപ്പായി. ഇതെന്തു മറിമായം. അപ്പോഴേക്കും ചില കാക്കകള്‍ തറയിലേക്കു വീഴാന്‍ തുടങ്ങി. ഞങ്ങള്‍ കനകപ്പന്റെ വീട്ടിലേക്ക് കുതിച്ചു. കനകപ്പന്‍ റോഡിലേക്കിറങ്ങി. ഒരു വലിയ രഹസ്യം അയാള്‍ ഞങ്ങളോട് പറഞ്ഞു.
സദ്യ തയ്യാറാക്കി കൊണ്ടിരുന്നപ്പോലാണ് കനകപ്പന്റെ ചേട്ടന്‍ വന്നത്. അയാള്‍ ഒരു അഭിപ്രായം പറഞ്ഞു. അച്ഛനു വെച്ചു കൊടുക്കുമ്പോള്‍ ഇഷ്ടമുള്ളതെല്ലാം കൊടുക്കണം. എന്നാലെ അച്ഛനു തൃപ്തി വരൂ. കനകപ്പന് മനസ്സിലായില്ല. ചേട്ടന്‍ വിസദീകരിച്ചു. അച്ഛന്‍ എന്നും അന്തി കള്ള് കുടിക്കും ആയിരുന്നു. അതുകൊണ്ട് സദ്യയുടെ കൂട്ടത്തില്‍ കള്ള് കൂടി വേണം. എന്നാലെ പൂര്‍ണമാകൂ. ചെത്തുകാരന്റെ പക്കല്‍ നിന്നും കനകപ്പന്‍ കള്ള് വാങ്ങി. എളുപ്പത്തിനു വേണ്ടി അയാള്‍ വെച്ചു കൊടുത്ത ചോറില്‍ കള്ള് കൂടി ചേര്ത്തു ഉരുളയാക്കി സമര്‍പ്പിച്ചു. പാവം കാക്കകള്‍.
രഹസ്യം പരസ്യമായി. ചിരിച്ചു ചിരിച്ചു ഞങ്ങള്ക്ക് വയറു വേദനിച്ചു. അപ്പോഴും റോഡിലേക്ക്‌ കാക്കകള്‍ തല ചുറ്റി വീഴുക ആയിരുന്നു.

അനുയായികള്‍

Powered By Blogger