2012 സെപ്റ്റംബർ 5, ബുധനാഴ്‌ച

ചാറ്റ്.....
 


മണ്ണാങ്കട്ടയും കരിയിലയും കണ്ടുമുട്ടി.
എങ്ങനെയോ...
പിന്നെ അവര്‍ ചാറ്റ് ചെയ്തു.
എന്ത് രസമായിരുന്നെന്നോ...
ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഒക്കെ ദിവസങ്ങള്‍ നീണ്ടു.
അപ്പോള്‍ കരിയിലക്ക് ഒരു ആഗ്രഹം..
മണ്ണാങ്കട്ടയെ ഒന്ന് നേരില്‍ കാണണം.
ആഗ്രഹം കേട്ടപ്പോള്‍ മണ്ണാങ്കട്ടയ്ക്കും തോന്നി,
ഒന്ന് നേരില്‍ കാണണം.
അങ്ങനെ അവര്‍ രണ്ടു പേരും കാശിക്കു പോകാം എന്ന് തീരുമാനിച്ചു.

അവരൊരുമിച്ച് ഒരുപാട് ദൂരം നടന്നു...
പെട്ടെന്ന് ഒരു കാറ്റ് വീശി.
കരിയില പേടിച്ചു മണ്ണാങ്കട്ടയെ ചേര്‍ന്ന് നിന്നു.
കരിയില പറന്നു പോകാതിരിക്കാന്‍ മണ്ണാങ്കട്ട കരിയിലയുടെ ദേഹത്ത് കയറിയിരുന്നു.
കാറ്റ് തോറ്റു തുന്നം പാടി പറന്നു പോയി.
രണ്ടു പേര്‍ക്കും സന്തോഷമായി..
കണ്ടില്ലേ...
ഒന്നിച്ചു നിന്നാല്‍ നമുക്ക്‌ ആരെയും പേടിക്കണ്ട..
അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.

കുറെ ദൂരം പോയപ്പോള്‍ കാറ്റ് മഴയെയും കൂട്ടി വന്നു.
മഴ ആര്‍ത്തു ചിരിച്ചു പെയ്തു.
കാറ്റും കൂടെ അറഞ്ഞു ചിരിച്ചു.
പാവം കരിയില പേടിച്ചു പോയി.
കരിയില നനഞ്ഞു കുതിര്‍ന്ന മണ്ണാങ്കട്ടയെ കെട്ടി പിടിച്ചു.
ഒന്നും മിണ്ടാതെ മണ്ണാങ്കട്ട അലിഞ്ഞു പോയി.
പിന്നെ മഴ വെള്ളത്തോടൊപ്പം അത് രണ്ടു ദിക്കിലേക്ക് കൈവഴി പിരിഞ്ഞു അലിഞ്ഞു പോയി...
പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കരിയില മറ്റൊരു ദിക്കിലേക്ക് എങ്ങോ ഒഴുകി പോയി....

കാശിക്കു പോകാതിരുന്നെന്കില്‍....
മണ്ണാങ്കട്ട ഏതോ ഒരു കോണിലും, കരിയില (ആരും തീയിട്ടില്ലെന്കില്‍) മറ്റൊരു കോണിലും ആരുമറിയാതെ കിടന്നേനെ...

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Powered By Blogger